ചില പ്രണയങ്ങൾ അപ്പൂപ്പൻതാടിപോലെയാണ്. കൈയെത്തിപ്പിടിക്കാൻ ശ്രമിക്കുമ്പോഴേക്കും കാലത്തിന്റെ അനന്തമായ വിഹായസ്സിലേക്ക് പറന്നകന്നുപോകും. വിധി പുതിയ കഥകളുടെ പണിപ്പുരയിലേക്ക് കടക്കും. എങ്കിലും ചിതലെടുത്തു പോകാത്തതായി ചിലതൊക്കെ അവശേഷിക്കും; ചിലപ്പോൾ നെഞ്ചിലൊരു നീറ്റലായി, അല്ലെങ്കിൽ പ്രണയത്തിന്റെ വസന്തമായി. ഇത് പ്രാണനിൽ പതിഞ്ഞ ഒരു പ്രണയത്തിന്റെ കഥയാണ്. രാമകൃഷ്ണന്റെയും സുറുമിയുടെയും കഥ. പ്രണയത്തിന്റെ നീണ്ട ദിനരാത്രങ്ങൾ അവസാനിക്കുമ്പോൾ അവരെ കാത്തിരുന്ന വിധിക്ക് ഒരു കൊടൂത്തച്ചെടിയുടെ ഭാവമുണ്ട്. പ്രണയം, കൊടൂത്ത തട്ടി ചുവക്കാതിരിക്കട്ടെ.